Wednesday, April 11, 2007

അയിപ്പന്റെ അടുത്താണോ പോലീസുകളി

ഞങ്ങളുടെ നാട്ടില്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ കാര്‍ന്നന്മാരാനുള്ളത്‌....അതുകൊണ്ടാകാം ഞങ്ങളുടെ നാട്ടില്‍ തല്ലും വെട്ടുമെല്ലാം കുറവാനെങ്കിലും..........പാരവെപ്പും എത്തിനോട്ടവും ഒരു പടി മുന്‍പിലായിപ്പോയതു.........
ബാലേട്ടന്റെ ഓലമേഞ്ഞ..ചായക്കടയിലാണു ഇവരുടെ സ്തിരം ക്യാമ്പ്‌ ............മുപ്പത്തഞ്ജുമുതല്‍ കാലനുപോലും വേന്‍ണ്ടാത്ത വയസ്സുല്ലവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്‌.
ഏതു പരിചയം ഇല്ലാത്തവരുവന്നാലും നീയാാ......ഗോപാലന്റെ മോനല്ലേടാ............എന്നെങ്കിലും ചോദിക്കാതെ വെറുതെ വിടുന്ന പതിവര്‍ക്കില്ലായിരുന്നു........................(അടിക്കിട്ടാത്തതിന്റെ കുറവാണന്നരിയാം എന്തു ചെയ്യാം കാര്‍ന്നന്മാരായിപ്പോയില്ലേ..........)
പുലര്‍ച്ച അഞ്ജുമണിക്കുമുന്‍പ്പുതന്നെ ഇവിടെ സ്തലം പിടിക്കുന്ന വിരുതന്മാരും ഉണ്ട്‌.അവര്‍ക്കു പത്രം വായിച്ചു കേള്‍പ്പിക്കാന്‍ കരാറെടുത്ത ഒന്നോ രണ്ടോ പേരും കാണും.........
പത്രം വായന കഴിഞ്ഞാല്‍ പിന്നെ ശാരദയുടേയും ഭാനുവിന്റേയും വേലിച്ചാടുന്നവരേയും......ശാന്തയുടെ നല്ല നടപ്പിനേയുമൊക്കെകുറിച്ചായിരിക്കും ചര്‍ച്ച. ഇവരുടെ ചര്‍ച്ചയില്‍ പെടാത്ത സ്തീകളുടെ എണ്ണം ഇല്ല എന്നു തന്നെ പറയാം..........അഥവാ ഉണ്ടെങ്കില്‍........പറയാന്‍ മാത്രം "അവര്‍ക്കൊന്നും ഉണ്ടാകില്ല"......
ശരീരത്തിലെ കലോറി അളക്കുന്ന ഉപകരണം ഏതെങ്കിലും സായിപ്പുകണ്ടുപിടിച്ചിട്ടുണ്ടോ....എന്നറിയില്ല....ഉണ്ടെങ്കില്‍ ഇവരുടെ മുന്‍പിലൂടെ കടന്നുപോയ ഒരു പെണ്ണില്‍ പരീക്ഷിച്ചു നോക്കാമായിരുന്നു.....................നൂറു കലോറിയെങ്കിലും ആ പാവത്തിനു നഷ്ടപ്പെട്ടിട്ടുണ്ടാകും.......കഷ്ടം!!!!................
വിസ്രമവേളകല്‍ ആനദകരമാക്കാന്‍ വേന്‍ണ്ടിയാകണം...ചര്‍ച്ചക്കിടയിലെ വിസ്രമവേളകളില്‍ ഇവര്‍ ചായക്കടക്കപ്പുറത്തെ പാടത്തു ചീട്ടുകളി തുടങ്ങിയതു............
അന്നൊരുദിവസം നാലാം ഓണത്തിന്റെ അന്നാണെന്നാണു എന്റെ ഓര്‍മ്മ...................പതിവു പോലെ ഇവര്‍ നേരത്തേ കളിതുടങ്ങി......ഇവര്‍ കളിക്കാനിരിക്കുന്നതു അകലെ നിന്നു നോല്‍ക്കിയാല്‍... പാടത്തിനുനടുക്ക്‌ ഓണത്തിനിട്ട പൂക്കളമാണെന്നേ തോന്നൂ.............
ചീട്ടുകളിയില്‍ ഏറ്റവും ലാഭം കള്ളു ഷാപ്പുനടത്തുന്ന അയിപ്പ്പേട്ടനാണു.......കയ്യീന്നു പോയാലും വലയിലേക്കെന്നു പറഞ്ഞമാതിരി.............
ഒരു രസത്തിനു അന്നു കളികാണാന്‍ ഞാനും കൂടി....കളികാണുന്നതിനേക്കാള്‍ ഇവരുടെ ചര്‍ച്ചകള്‍ കേള്‍ക്കാനാണു രസം. എന്റെ എല്ലാത്തിന്റെയും ബാലപാഠങ്ങള്‍ അവരില്‍ നിന്നണെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല....................
കാലത്തേ തുടങ്ങിയ കളിയാണു നേരം ഉച്ചയായിട്ടും തക്രിതിയായി മുന്നേറിക്കൊണ്ടിരിക്കുന്നു.മുണ്ടുടുക്കാന്‍ പോലും ആരും എഴുന്നേല്‍ക്കുന്നില്ല.........അപ്പോള്‍ അവിടെ ആരെന്‍ങ്കിലും ഇരിക്കും......................................
ഈനേരത്ത്‌ അപരിചിതനായ ഒരാളും കാണികളുടെ കൂടെ കൂടി....................ഇതിനുമുബ്ബ്‌....ഇവിടെയൊന്നും കണ്ടിട്ടില്ല.....ആറടി ഉയരവും അതിനൊത്ത ശരീരവും....കൊടകര പുരാനത്തില്‍ വിശാലമനസ്ക്കന്‍ പറഞ്ഞമാതിരി സര്‍ക്കാരാശുപത്രിയില്‍ ചന്തിക്കു ഇഞ്ജെക്ഷന്‍ എടുക്കുന്ന നേഴ്‌ സിന്റെ മുഖമായിരുന്നയാള്‍ക്ക്‌.......................
"ആരാണു....മനസ്സിലായില്ലല്ലോ..."?.....................നെറ്റിചുളിച്ചുകൊണ്ട്‌ ഇതുചോദിച്ചത്‌ അയിപ്പേട്ടനായിരുന്നു...........
"അപ്പുറത്തെവീട്ടില്‍ വിരുന്നു വന്നതാണു.." അയാള്‍ വളരെ വിനീതമായി പറഞ്ഞു....ആറടിപൊക്കമുള്ള അയാളുടെ താഴ്ം മയോടെയുള്ള മറുപടികേട്ടു അയിപ്പേട്ടനൊന്നു മൂളി....ഹൂം ം ം.........എന്നാല്‍ കളികണ്ടോ....എന്ന സമ്മതവും അതില്‍ ഉള്‍ക്കൊണ്ടിരുന്നു..........
കളിക്കിടയില്‍ ആ ആറടി ഉയരത്തിലേക്കിടക്കിടക്കു നോക്കുവാനും അയിപ്പേട്ടന്‍ മറന്നില്ല, വെറും അഞ്ഞ്ചടി കഷ്ടിച്ചുള്ള തന്റെ നോട്ടം കണ്ട്‌ മുഖം തിരിക്കുന്ന ആ വലിയമനുഷ്യനെകണ്ട്‌ അയിപ്പേട്ടനെന്തെന്നില്ല്ലാത്തൊരാവേശം തോന്നി.................
കളിയങ്ങനെ നടന്നുകൊണ്ടിരിക്കുന്നു..... അയിപ്പേട്ടന്റെ മുഖത്തൊരു പുഞ്ജിരി......എലി പുന്നെല്ലു കണ്ടമാതിരി....അയിപ്പേട്ടനാറാം പരലു തന്നെ ഉറപ്പ്‌..... ആനേരത്താണു...ഓാാാാടിക്കോ...................പോലീസ്‌ ജീപ്പ്‌....................ആരോ അതുപറഞ്ഞതു കേട്ടു തിരിഞ്ഞു നോക്കുബോഴേക്കും ജീപ്പ്‌ അടുത്തെത്താറായിരുന്നു.........
"ഏയ്‌....ആരും ഓടണ്ട.........അതു നമ്മുടെ ആള്‍ക്കാരാ.............."കൂട്ടത്തിലുള്ള ആറടിക്കാരന്‍ പറയുന്നതു കേട്ട്‌ എല്ലാരും ഒരുനിമിഷം തരിച്ചു പോയി.......ചീട്ടു കളിപിടിക്കാന്‍ മഫ്ടിയില്‍ വന്ന പോലീസുകാരനായിരുന്നോ.....ഇതന്റെമ്മോ.....
എന്നാലും ആരും അവിടെനിന്നില്ല....ഞാനടക്കം എല്ലാരും വെടിക്കെട്ടിനമിട്ടു വിരിയുന്നതുപോലെ ചിതറിയോടി.................................
എന്നാല്‍ ഒരാള്‍ ........ഒരാള്‍ മാത്രം ഓടിയില്ല............ഇരുന്നിടത്തു തന്നെ ഇരുന്നു......ആരാണത്‌...!!അയിപ്പേട്ടന്‍!!!!!......ഓാാ....ശരിക്കും ധൈര്യശാലി!!!!ഒരു നിമിഷം ഞാന്‍ മനസ്സിലോര്‍ത്തു.
ജീപ്പ്‌ അപ്പോഴേക്കും അയിപ്പേട്ടന്റെ മുന്നില്‍ കൊണ്ടു ചവിട്ടിക്കഴിഞ്ഞിരുന്നു..........എസ്‌.ഐയ്യും ആറടിക്കാരനും ചേര്‍ത്ത്‌ ആകെ മൊത്തം അഞ്ജു പോലീസ്‌. അതില്‍ രണ്ടു പേര്‍ ഓടിയവര്‍ക്കു പിന്നാലെ കൂടി. എസ്‌.ഐയ്യും ആറടിക്കാരനും മറ്റൊരു പോലീസും അയിപ്പേട്ടനു ചുറ്റും നിന്നു.
ആ മുഖത്ത്‌ നവരസങ്ങളില്‍ ചിലതൊക്കെ വിരിയുന്നുണ്ടെങ്കിലും......ധൈര്യം ചോര്‍ന്നുപ്പോയിട്ടില്ല എന്നു തോന്നുന്നു...........ഇപ്പോഴും ഇരുന്നിടത്തു തന്നെ ഇരിക്കുകയല്ലേ..............
"എന്താണ്ടാ നായി-----------മോനേ.............പോലീസിനെ നിനക്കൊന്നും ഒരു വിലയുമില്ല അല്ലെടാാാ....... നിന്റെ നോട്ടം കണ്ടപ്പോഴേനിനക്കുള്ളതു ഞാന്‍ കരുതിവച്ചിട്ടുണ്ടായിരുന്നു". ആറടിക്കാരന്റെ ഇടിമുഴക്കം പോലെയുള്ള ചീത്തവിളിക്കേട്ടിട്ടും അയിപ്പേട്ടനവിടെത്തന്നെയിരുന്നു...
അടുത്തത്‌ എസ്‌.ഐയ്യുടെ ഊഴമായിരുന്നു......"......ച്ചീ...എഴുന്നേല്‍ക്കടാാ.."..എന്നുപറയലും ലാത്തി ഉയര്‍ത്തിയതും ഒപ്പമായിരുന്നു...................


"അയ്യോ.........സാറേ.......അടിക്കല്ലേ........സാറേ.................കാലു രണ്ടും തരിച്ചു പോയി.........എഴുന്നേല്‍ക്കാന്‍ പറ്റിണില്ലെന്റെ സാറേ...........ഇരുന്നിടത്തിരുന്ന് അയിപ്പേട്ടന്‍ എസ്‌.ഐയ്യുടെ കാക്കല്‍ വീണു..............................

ഇപ്പ്പ്പോഴും ആ രംഗം ഓര്‍ക്കുബോള്‍ ചിരിയോടൊപ്പം സഹതാപവും അയിപ്പേട്ടനോടു തോന്നാറുണ്ട്‌. ഒരു നിമിഷം ആ മനുഷ്യനോടു തോന്നിയ ആദരവ്‌ ഇന്ത്യ വിട്ട റോക്കറ്റു അറബിക്കടലില്‍ തകരുന്നതു പോലെ പൊട്ടിതകര്‍ന്നു.
അന്ന് അയിപ്പേട്ടന്‍ മാത്രമാണു പെട്ടുപോയതെന്നു കരുതരുത്‌ കേട്ടോ...................... രണ്ടു പോലീസുകാര്‍ ചാത്തന്‍ കോഴി പിടക്കോഴിക്കുപിന്നാലെ പിടിക്കുന്നതു പോലെ പാടത്തു വട്ടമിടുന്നതു അകലെ നിന്നേ കാണമായിരുന്നു.........................................അവസാനം പിടികിട്ടിയത്‌ ശങ്കരനേയും കൊച്ചുരാമനേയും...
കൊച്ചുരാമനെ കോളറിലും ശങ്കരേട്ടനെ ഷര്‍ട്ടിടാത്തതിനാല്‍ ചെവിക്കും പിടിച്ച്‌ എസ്‌.ഐയ്യുടെ അടുത്തെത്തിച്ചു. ഷര്‍ട്ടിടുന്ന സ്വഭാവം പണ്ടേ ശങ്കരേട്ടനില്ലായിരുന്നു............
കൊച്ചുരാമേട്ടനും ശങ്കരേട്ടനും വാഴക്കു കുലക്കൂബു വന്ന പോലെ പോലീസുകാരുടെ കയ്യില്‍ വളഞ്ഞു നില്‍ക്കുകയാണു................"നല്ല കോഴിക്കോടന്‍ ആലുവ" മുറിച്ച കത്തിപോലുള്ള ശങ്കരേട്ടന്റെ മേനിയിലേക്കു എസ്‌.ഐ സഹതാപത്തോടെ ഒന്നു നോക്കി...............
കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോട്ടിലെ ഹംബുകള്‍ പോലെയുള്ള വാരിയെല്ലുകളും...തീക്കനല്‍ വെള്ളത്തിലിട്ട കളറും....കണ്ടാല്‍ ആരെപോലെ ഇരിക്കു മെന്നാ പറയാാാാാ....ആ.........മമ്മുട്ടി നന്നായി കറത്ത്‌ മെലിഞ്ഞ്‌ മുടിയും പല്ലുമെല്ലാം കൊഴിഞ്ഞ്‌ മുഖമിത്തിരി കോടിയാല്‍ എങ്ങനെയിരിക്കും ശരിക്കും അതു പോലെ...................
അടിച്ചാല്‍ കയ്യില്‍ പെടുമെന്നു കരുതിയിട്ടാകാം.....എസ്‌.ഐ രണ്ടു പേരുടേയും ചെവിക്കു പിടിച്ചു തിരുമ്മിയതു.....കുറച്ചു നിറമുള്ള കൊച്ചിരാമേട്ടന്റെ ചെവികള്‍ ചുവന്നു തടിച്ചു. ശങ്കരേട്ടന്റെ ചെവിടുകള്‍ ഇനിയും കറക്കാനില്ലാത്തതു കൊണ്ട്‌ വീര്‍ക്കുക മാത്രമേ ഉണ്ടായുള്ളു.
"കേറടാാാ.......ജീപ്പില്‍.........."എസ്‌.ഐ ഇതു പറയുന്നതു കേള്‍ക്കാന്‍ കാത്തു നിന്നിരുന്നതു പോലെ മൂവരും ജീപ്പിലേക്കോടി..........................."ആ നിങ്ങള്‍ കേറാന്‍ വരട്ടേ....." എസ്‌.ഐ കൊച്ചിരാമേട്ടനേയും ശങ്കരേട്ടനേയും കയറിപ്പിടിച്ചു." നിങ്ങള്‍ക്ക്‌ ഓടാനല്ലെ ഇഷ്‌ ടം അപ്പോ.....ഓടിയിട്ടു തന്നെ സ്റ്റേഷന്‍ലേക്കു വന്നാമതി....ഇനി ബസ്സിലെങ്ങാനും കയറീട്ടു ഞങ്ങള്‍ ഇതിലേ കറങ്ങുബോള്‍ നിങ്ങളെയെങ്കാനും കണ്ടില്ലെങ്കില്‍ കാണിച്ചു തരാം.............
ഇതു പറഞ്ഞ്‌ എസ്‌.ഐ അയിപ്പേട്ടനേയും കൊണ്ടു സ്തലം വിട്ടു.................
പാവം കൊച്ചുരാമേട്ടനും ശങ്കരേട്ടനും ആറുകിലോമീറ്ററപ്പുറത്തുള്ള വാടാനപ്പിള്ളി പോലീസ്‌ സ്റ്റേഷനിലേക്ക്‌...പത്തു റണ്‍സ്സു പോലും ഇടുക്കാനാകാതെ ഔട്ടായി പവലിയനിലേക്കു പോകുന്ന സെവാഗിനെപ്പോലെ.....പോകുന്ന വഴിയിലുള്ള ബസ്സിലേക്കും കാറിലേക്കും ദയനീയമായി നോക്കിനടന്നു................
ഏതായാലും എസ്‌.ഐ വളരെ ജനകീയമായ രീതിയിലാണു ശിക്ഷ വിധിച്ചത്‌............അയിപ്പേട്ടനെ നാലോണത്തിന്റെ അന്നു മുഴുവന്‍ സ്റ്റേഷന്റെ വരാന്തയിലിരുത്തി....ശങ്കരേട്ടനോടും കൊച്ചുരാമേട്ടനോടും നടന്നു തന്നെ വീട്ടിലേക്കു പോകാനും പറഞ്ഞു...................


-ശുഭം-


അയിപ്പേട്ടന്‍ ഇതു വായിക്കാനിടയായാല്‍ ദയവായി എന്നോടു ക്ഷമിക്കുകനടന്ന കാര്യം പറഞ്ഞതിനു എന്നെ നടക്കാത്ത പരിവത്തിലാക്കരുത്‌......എന്ന് ജെ.പി(ജീവിച്ചു.പൊക്കോട്ടെ)

6 comments:

paarppidam said...

പത്രം വായന കഴിഞ്ഞാല്‍ പിന്നെ ശാരദയുടേയും ഭാനുവിന്റേയും വേലിച്ചാടുന്നവരേയും......ശാന്തയുടെ നല്ല നടപ്പിനേയുമൊക്കെകുറിച്ചായിരിക്കും ചര്‍ച്ച. ഇവരുടെ ചര്‍ച്ചയില്‍ പെടാത്ത സ്തീകളുടെ എണ്ണം ഇല്ല എന്നു തന്നെ പറയാം..........അഥവാ ഉണ്ടെങ്കില്‍........പറയാന്‍ മാത്രം "അവര്‍ക്കൊന്നും ഉണ്ടാകില്ല"......
ശരീരത്തിലെ കലോറി അളക്കുന്ന ഉപകരണം ഏതെങ്കിലും സായിപ്പുകണ്ടുപിടിച്ചിട്ടുണ്ടോ....എന്നറിയില്ല....ഉണ്ടെങ്കില്‍ ഇവരുടെ മുന്‍പിലൂടെ കടന്നുപോയ ഒരു പെണ്ണില്‍ പരീക്ഷിച്ചു നോക്കാമായിരുന്നു.....................നൂറു കലോറിയെങ്കിലും ആ പാവത്തിനു നഷ്ടപ്പെട്ടിട്ടുണ്ടാകും.......കഷ്ടം!!!!................

ഹ ഹ കൊള്ളാം തകര്‍ത്തുമാഷേ.പോരട്ടെ ഏങ്ങണ്ടിയൂരിലെ പുതിയ കഥകള്‍.

Dhanil said...

JP ITS REALY WONDERFUL

ചാളിപ്പാടന്‍ | chalippadan said...

Mashe,

അയിപ്പേട്ടന്റെ മുഖത്തൊരു പുഞ്ജിരി......എലി പുന്നെല്ലു കണ്ടമാതിരി....അയിപ്പേട്ടനാറാം പരലു തന്നെ ഉറപ്പ്‌..... ആനേരത്താണു...ഓാാാാടിക്കോ...................പോലീസ്‌ ജീപ്പ്‌....................ആരോ അതുപറഞ്ഞതു കേട്ടു തിരിഞ്ഞു നോക്കുബോഴേക്കും ജീപ്പ്‌ അടുത്തെത്താറായിരുന്നു.........
"ഏയ്‌....ആരും ഓടണ്ട.........അതു നമ്മുടെ ആള്‍ക്കാരാ.............."കൂട്ടത്തിലുള്ള ആറടിക്കാരന്‍ പറയുന്നതു കേട്ട്‌ എല്ലാരും ഒരുനിമിഷം തരിച്ചു പോയി.......ചീട്ടു കളിപിടിക്കാന്‍ മഫ്ടിയില്‍ വന്ന പോലീസുകാരനായിരുന്നോ.....ഇതന്റെമ്മോ.....
എന്നാലും ആരും അവിടെനിന്നില്ല....ഞാനടക്കം എല്ലാരും വെടിക്കെട്ടിനമിട്ടു വിരിയുന്നതുപോലെ ചിതറിയോടി.............................................
Was it Mr. Benny Jacob the SI of
Vadanapally....

I had been to your post yesterday. Its Nice. Kalakkii Mone...Keep Posting.

Anonymous said...

bore..........

Anonymous said...

koothara katha..........

Anonymous said...

onnu poda avidunnu.......koothara