Saturday, April 14, 2007

അമ്മിണിയാണു കണി.....

എന്നത്തെയും പോലെ ഇന്നും അമ്മിണിയെ കണികാണാന്‍ ഇടവരല്ലെ എന്നു പ്രാര്‍ത്ഥിച്ചാണ്‌ കുമാരേട്ടന്‍ കിടക്കപ്പായയില്‍ നിന്നെഴുന്നേറ്റത്‌. കാര്യമൊക്കെ ശരിയാണ്‌ അവളെന്റെ ഭാര്യയുമാണ്‌ എന്നാലും അനുഭവമാണല്ലോ ....ഗുരു...

അമ്മിണിയെ കണികണ്ടിട്ടുള്ള നാളുകളിലുണ്ടായ അവിചിത വിസ്ംമയ വിസ്‌പോടനങ്ങളെ കുറിച്ചാലോചിച്ചപ്പോള്‍ ഏതായാലും ഇന്നവളെ കണികാണണ്ട എന്നു തന്നെ തീരുമാനിച്ചു.എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുമാരേട്ടനൊരു കട്ടന്‍ ചായ ശീലമുണ്ടെങ്കിലും അതും വേണ്ടെന്നുവെച്ചു...........
അല്ലെങ്കില്‍ ദിവസം മുഴുവന്‍ വെള്ളം കുടിക്കേണ്ടി വന്നാലോ...........

അപ്പുറത്തെ വീട്ടിലെ ഭാനുവിനെ കണികണ്ടാല്‍ ആ ദിവസം മുഴുവന്‍ നല്ലതായിരിക്കുമെന്നു അനുഭവിച്ചറിഞ്ഞിട്ടുള്ള ആളാണ്‌ കുമാരേട്ടന്‍.
ഒറ്റനമ്പ്രര്‍ ലോട്ടറിയടിച്ചതും...അളിയന്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതും അമ്മിണിയുടെ തള്ളചത്തതും എല്ലാം ഭാനുവിനെ കണികണ്ട ദിവസങ്ങളില്‍ ആയിരുന്നു...

അതുകൊണ്ടുതാന്‍ എഴുന്നേറ്റവിവരം അമ്മിണിയെ അറിയിക്കാതെ...ചാണകം ചവിട്ടിയ പട്ടരുനടക്കുന്നതുപോലെ ഉപ്പുറ്റിനിലത്തമര്‍ത്താതെ പമ്മി പതുങ്ങി.......പിന്നാമ്പുറത്തുള്ള ഭാനുവിന്റെ കുടിലു മനസ്സിലും...... ഇന്നത്തെ നല്ലദിവസം സ്വപ്ന്‍വും കണ്ട്‌ അങ്ങോട്ടുനീങ്ങി.

പിന്നാംപ്പുറത്തെ വാതുക്കല്‍ നിന്നെത്തിനോക്കിയിട്ടും ഭാനുവിനെ അവളുടെ വീട്ടുവളപ്പിലൊന്നും കാണുന്നില്ല. അല്ലെങ്കിലെന്നും ഈനേരത്ത്‌ മുറ്റമടിച്ചുനില്‍ക്കുന്നതു കാണാറുള്ളതാണല്ലോ.....ഇനി നേരത്തേ മുറ്റമടിച്ചു കാണുമോ.... മുറ്റമടി കഴിഞ്ഞാല്‍ പിന്നെ ഇവിടത്തെ കിണറ്റിലേക്കു വെള്ളം കോരാന്‍ വരേണ്ടതല്ലേ.....?....ഊംംംം...മുറ്റമടികഴിഞ്ഞതേതായാലും നന്നായി.ചൂലു പിടിച്ചു കാണുന്നതിലും നല്ലത്‌ ഭാനുവിനെ നിറകുടവുമായി കാണുന്നതാ............

ഏതായാലും ഇവിടെനിന്നാല്‍ ശരിക്കങ്ങോട്ടു കാണാന്‍ പറ്റില്ല ഭാനുവിന്റെ വീട്ടിലെ വിറകുപുര എല്ലാത്തിനും തടസമായി ഇടയില്‍ നില്‍ക്കുകയല്ലേ....കുമാരേട്ടന്‍ വാതുക്കല്‍ നിന്നുകൊണ്ടുതന്നെ ഇടത്തോട്ടും വലത്തോട്ടും നോക്കി അമ്മിണിയവിടെയില്ല എന്നുറപ്പുവരുത്തി.അവളുടെ നിഴലെങ്ങാന്‍ കണ്ടാല്‍ കണ്ണടക്കാന്‍ കണ്ണിനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.........

അവളിവിടെയില്ല തീര്‍ച്ച......അടുക്കളയില്‍ പണിത്തിരക്കിലാകും....നന്നായി....................

ഇനി ഭാനുവിനെ എങ്ങനെയൊന്നു കാണുമെന്നു കരുതിയിരിക്കുമ്പോഴാണ്‌ ഇന്നലെ മേസ്‌റി മുത്തുഅണ്ണന്‍ പറഞ്ഞതോര്‍ത്തത്‌."പെണ്ണുങ്ങളു പണിക്കു കുറവാണെന്നും ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോ എന്നും."

ഭാനുവാണെങ്കില്‍ ഇപ്പോ പണിയൊന്നുമില്ലാതിരിക്കുകയാണ്‌.പണിക്കു വന്നാല്‍ പിന്നെ കാലത്തുമാത്രമാക്കണ്ട.....എപ്പോഴും കണ്ടു കൊണ്ടിരിക്കാമല്ലോ..................

ആദ്യമായി മേസ്‌റി മുത്തുഅണ്ണനോടു കടപ്പാടു തോന്നിയ നിമിഷങ്ങള്‍. കുമാരന്‍ ഇച്ചിച്ഛതും മുത്തുകല്‍പ്പിച്ചതും ഭാനു എന്നൊക്കെ പറയില്ലെ...ഏതായാലും അണ്ണനെ ഇന്നു മാതാഷാപ്പില്‍ കയറ്റി ഒന്ന് സല്‍ക്കരിക്കണം...

കുമാരേട്ടന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല............കൃഷ്‌നോപദേശം കേട്ടമ്പെടുത്ത അര്‍ജ്ജുനനെപ്പോലെ........അല്ലെങ്കില്‍.......സമരമാണന്നറിഞ്ഞു സ്കൂളിലേക്കു പോകുന്ന തന്റെ സന്തതിയെപ്പോലെ.....
അമ്മിണി അവിടെയെങ്ങാനുമുണ്ടോ എന്നു തിരിഞ്ഞു നോക്കി കൊണ്ട്‌ ഭാനുവിന്റെ വീട്ടിലേക്കുനടന്നു................
അതികമൊന്നും നടക്കാനില്ല. പിന്നാമ്പുറത്തെ മുള്ളുവേലി തുറന്നാല്‍ ഭാനുവിന്റെ വീടായി......അവിടെപ്പിന്നെ വേറെ ആരെയും കണികാണും എന്നുള്ള പേടിയും വേണ്ട. ആകെയുള്ള തള്ളയാണെങ്കില്‍ കിടപ്പിലാണ്‌. ഭാനുവിനെ കല്യാണം കഴിച്ചു എന്നു പറയപ്പെടുന്നയാള്‍ തിരിഞ്ഞുനോക്കിയിട്ട്‌ നാളേറെയായി........ അയ്യാള്‍ നോക്കിയില്ലേലും നാട്ടിന്‍പുറത്തെ കിളവന്മാര്‍ പൊന്നുപോലെയാ അവളെ നോക്കുന്നത്‌....

ഭാനുവിന്റെ കാര്യം വരുമ്പോള്‍ ശമ്പളവര്‍ദ്ധനവു ചര്‍ച്ചചെയ്യുന്ന നിയമസഭ പോലെ അഭിപ്രായവെത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടാകും....നേരേകണ്ടാല്‍ പാമ്പും കീരിയും പോലെയിരിക്കുന്ന ചെത്തുകാരന്‍ രാജപ്പനും കിളക്കാന്‍ വരുന്ന ശങ്കുരുവും നയാപൈസവാങ്ങാതെ ഒന്നിച്ചാണ്‌ ഭാനുവിന്റെ വീട്ടിലെ വൈക്കോല്‍ ഉണക്കിയതും തുറുവിട്ടതും...

കുമാരേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നുണ്ട്‌. ഭാനു അകത്തുതന്നെയുണ്ടാകും....

ഭാനൂ.........ഭാനൂൂൂൂൂൂൂൂ...........(കുമാരേട്ടന്‍ പതിയെ വിളിച്ചു)

ഇപ്പുറത്തില്ല എന്നു തോന്നുന്നു.......ഏതായാലും ഒരു നല്ല കാര്യത്തിനല്ലേ....പിന്നാമ്പുറത്തുപോയി നോക്കാം...........വീടിനും വിറകുപുരക്കും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ കുമാരേട്ടന്‍ പിന്നമ്പുറത്തേക്കു കുനിഞ്ഞു കടന്നു...........

പകുതിയേ.....നടക്കേണ്ടിവന്നുള്ളൂ.........മുമ്പിലതാാാാാാ.....അമ്മിണി..........

അ. അ. അ. അമ്മിണിയെന്താ.........ഇവിടേ..............(ശകലം പതറിയാണെങ്കിലും....അതുപുറത്തു കാണിക്കാതെ കുമാരേട്ടന്‍ ചോദിച്ചു.......)

അമ്മിണി: അതുതന്നെയാാ....എനിക്കും ചോദിക്കാനുള്ളത്‌.....കിടക്കപായില്‍നിന്നു ഒളിച്ചും പതുങ്ങിയും ഇങ്ങോട്ടുവരുന്നതു കണ്ടിട്ടാ.....അപ്പുറത്തുക്കൂടെ ഞാന്‍ ഇവിടെ വന്നുനിന്നത്‌...നാണമില്ലേ....മനുഷ്യാാാ....ഇങ്ങനെ നടക്കാാന്‍.......
ഇത്രയും പറഞ്ഞ്‌ കുമാരേട്ടനെ വിറകുപുരയുടെ ഓരത്തേക്കു തട്ടിമാറ്റി ചേറ്റുവ നേര്‍ച്ചക്കിടഞ്ഞ കൊമ്പന്‍ പോകുന്നതുപോലെ അമ്മിണി നടന്നു നീങ്ങി............പോകുന്ന വഴിക്ക്‌ ചില പൊട്ടലോടും ചീറ്റലോടും കൂടിയ ശബ്ദ്‌ങ്ങള്‍ പുറപ്പെടുവിക്കാനും അമ്മിണി മറന്നില്ല......

ഈശ്വരാാാാ......ഇവളെ കണ്ടപ്പോഴേക്കും കലികാലം തുടങ്ങിയല്ലോ...........(കുമാരേട്ടന്‍ തലയില്‍ കൈവച്ചു പോയി.)...........................എന്നാലും എനിക്കു പറയാനുള്ളതെങ്കിലും അവള്‍ക്കു കേള്‍ക്കാമായിരുന്നു...ഇനി ഭാനുവിനെ പണിക്കുവിളിക്കാനാണെന്നു കൂടി അറിഞ്ഞാല്‍ എന്റെ പണി തീര്‍ന്നതുതന്നെ......

ഈശ്വരാാാാാ........എന്തിനെന്നെമാത്രം ഇങ്ങനെ പരീക്ഷിക്കുന്നു..........

ഭാനു ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു........അറിയിക്കേണ്ട.......

ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ പാപ്പാന്‍ പിന്നാലെ കൂടുന്നതുപോലെ കുമാരേട്ടന്‍ അമ്മിണിയുടെ പിറകേ കൂടി...............
കാര്യമെന്തൊക്കെയായാലും പറഞ്ഞാല്‍ കേള്‍ക്കുന്ന കൂട്ടത്തിലാണമ്മിണി.പക്ഷെ ഇത്തവണ അമ്മിണിയുടെ കാലുവരെ പിടിക്കേണ്ടി വന്നു കുമാരേട്ടന്‌. അവസാനം ഇനിയിങ്ങനെയൊന്നും ഉണ്ടാകില്ലയെന്നു മണ്ടക്കാട്ടുഭഗവതിക്കു തലയില്‍ തൊട്ടു സത്യം ചെയ്ത്‌ ഒരുവിധം സമാധാന കരാറിലെത്തി................നടുമുറിയിലെത്തി സമയം നോക്കി.......അമ്മേ........എട്ടുമണി കഴിഞ്ഞിരിക്കുന്നു.ഇന്നു പണിചെയ്യുന്നിടത്ത്‌ അവസാന ദിവസമാണ്‌. നാളെയാവീട്ടില്‍ പാര്‍ക്കലായതുകൊണ്ട്‌ ഇന്നുതന്നെ ടയില്‍സ്സിട്ടു തീര്‍ക്കാനുള്ളതാണ്‌.....

പെട്ടന്നു തന്നെ പണിക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കുളിച്ചു റെഡിയായി സ്വാമി ഫോട്ടോയുടെ മുമ്പില്‍ നിന്നു കണ്ണടച്ചു പ്രാര്‍ത്ഥിച്ചു................

കണ്ണടച്ചപ്പോള്‍ അമ്മിണിയുടെ മുഖം.............പിന്നെയും തുറന്നടച്ചു....അപ്പോഴും...അമ്മിണിയുടെ മുഖം തന്നെ തെളിയുന്നു........

ഈശ്വരാാാ......ഇതെന്തോ.....ആപത്തിലേക്കാണല്ലോ ഇന്നത്തെ യാത്ര...ഇത്രയും മനോവിഷമം പണിക്കു പോകുമ്പോള്‍ ഇതുവരെയുണ്ടായിട്ടില്ല. എന്തോ ആപത്തുസബ്ബവിക്കാന്‍ പോകുന്നതുപോലെ............

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മിണിയേയും, ചുവരില്‍ മാലയിട്ടു ചരിഞ്ഞിരുന്നു ചിരിക്കുന്ന അഛനേയും ദയനീയമായൊന്നു നോക്കി......

നടക്കുന്ന വഴിയില്‍ വേലിയിലൊന്നും പാമ്പിനെ കാണല്ലെ എന്നു പ്രാര്‍ത്ഥിച്ചു...അമ്മിണിയെ ആണല്ലോ കണികണ്ടിട്ടുള്ളതു ഇടുത്തു തോളത്തുവക്കാന്‍ തോന്നിയാലോ............വരിയില്‍ നിന്നു ബസ്സില്‍ കയറി....സ്ത്രീകളുടെ സീറ്റല്ല എന്നുറപ്പുവരുത്തിയിരുന്നു. ഉച്ചയൂണു സമയത്ത്‌ ആരും ഇലയില്‍ ചവിട്ടാതെ പ്രത്യേകം ശ്രദ്ദിച്ചു.അമ്മിണിയല്ലെ കണി ആരെങ്കിലും ഇലയില്‍ ചവിട്ടി വഴക്കിനുവന്നാലോ........

ഏതായാലും വിചാരിച്ചപോലെയൊന്നും സംഭവിച്ചില്ല. പണിയാണെങ്കില്‍ നേരത്തേ കഴിഞ്ഞു. മുത്തുഅണ്ണന്‍ വന്നു കൂലിയും തന്നു. എന്നും തരാറുള്ളതില്‍ ഇരുപത്തഞ്ജുരൂപ കൂടുതല്‍.....
പോകാന്‍ നേരം മുത്തുഅണ്ണന്‍ പറഞ്ഞു.............

നാളെ മുതല്‍ വാടാനപ്പള്ളിയിലാ പണി. ഞാന്‍ വരാന്‍ കുറച്ചു വൈകും. നിങ്ങള്‍ നേരെ അങ്ങോട്ടു പൊയ്ക്കോ....ആ വീട്ടിലെ ഫോണ്‍ നമ്പര്‍ തരാം .....വാടാനപ്പള്ളിയിലെത്തിയിട്ടവര്‍ക്കുവിളിച്ചാല്‍ മതി വഴിപറഞ്ഞു തരും.

മുത്തുഅണ്ണന്‍ കീശയില്‍ നിന്നൊരു പെയ്പ്പ്‌റെടുത്ത്‌ കുമാരേട്ടന്റെ ചെവിടുന്മേല്‍ ഇരിക്കുന്ന പെന്‍സ്സിലു വാങ്ങി നമ്പര്‍ കുറിച്ചു കൊടുത്തു......സന്തോഷത്തോടെ അവര്‍ പിരിഞ്ഞു........

ലിമിറ്റഡ്‌ സ്റ്റോപ്പു കിട്ടിയതു കാരണം കുമാരേട്ടന്‍ നേരത്തേ വീട്ടിലെത്തി........ഇപ്പോള്‍ മനസ്സിലെന്തോ സന്തോഷം പോലെ. ഇനി വിസ്ത്‌രിച്ചൊന്നു കുളിച്ചാല്‍ എല്ലാം ശരിയായി.

കുളിക്കുന്നതിനിടയില്‍ താന്‍ അമ്മിണിയെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളോട്‌ കുമാരേട്ടന്‌ പുഛം തോന്നി..ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കില്‍ കാലത്തെ സംഭവം ഒഴിവാക്കാമായിരുന്നു.................സാരമില്ല....എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.............
നാടോടിക്കാറ്റില്‍ എത്ര കഴിഞ്ഞാണ്‌ വിജയനും ദാസനും അത്‌ മനസ്സിലാക്കിയത്‌.........

കുളികഴിഞ്ഞ്‌ മൂളിപ്പാട്ടും പാടി വാതുക്കലെത്തിയപ്പോഴാണ്‌ വാതുക്കല്‍ കോപത്തോടെ നില്‍ക്കുന്ന അമ്മിണിയുടെ മുഖം ചിമ്മിണി വെട്ടത്തില്‍ കണ്ടത്‌.

ഇവള്‍ കാലത്തെ കാര്യം ഇതുവരെ മറന്നില്ലേ............?

കുമാരേട്ടന്‍ ചൂളം വിളി കുറച്ചുകൂടി ഉച്ചത്തിലാക്കി ഒരാട്ടത്തോടെ അമ്മിണിയുടെ അടുത്തെത്തി...

അമ്മിണി : നില്‍ക്കവിടെ.......ഇനിരണ്ടിലൊന്നറിഞ്ഞിട്ടേ....നിങ്ങടെ ഒപ്പം കഴിയൂ.......ആരാണവള്‍ എനിക്കതറിഞ്ഞേ പറ്റൂ.............

കുമാരേട്ടന്‍ : അമ്മിണീ..........നീ ആരെക്കുറിച്ചാണീ....പറയുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല.

അമ്മിണി : നിങ്ങടെ മറ്റവളെക്കുറിച്ചു തന്നെ.......രണ്ടാഴ്ച്‌യായില്ലെ അങ്ങോട്ടു പോയിട്ട്‌.......അവളവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണെന്ന്....പൊക്കൂടേ അങ്ങോട്ട്‌..ദൈവമേ..നീ ഇന്നെങ്കിലും എനിക്കു സത്യം കാട്ടിതന്നല്ലോ......ഇങ്ങനത്തെ ഒരു ഭര്‍ത്താവിനെയാണല്ലോ എനിക്കു കിട്ടിയത്‌..........(അമ്മിണിയുടെ കരച്ചിലിന്റെ വേഗതയും ഒച്ചയും കൂടിക്കൂടി വന്നു)

കുമാരേട്ടന്‍ : അമ്മിണീീ....ഒന്നു പതുക്കെ.....ആള്‍ക്കാരു കേള്‍ക്കും...നീ കാര്യമെന്തെന്നു പറയ്‌....

അമ്മിണി : ഇനി പറയാനെന്തിരിക്കുന്നു...ദേ...നിങ്ങള്‍ക്കവളെഴുതിയ കത്ത്‌.....അമ്മിണിയതുറക്കെ വായിച്ചു...............എന്റെ പ്രാണേശ്വരാാാാ..........രണ്ടഴ്ച്‌യായല്ലോ ഈവഴിയൊക്കെ ഒന്നു വന്നിട്ട്‌. ചേട്ടന്‍ സിമെന്റുകൂട്ടിത്തരാന്‍ എന്നെ ഇന്നു വിളിക്കും നാളെവിളിക്കും എന്ന് കരുതി ഇരിക്കുകയാണ്‌ ഞാന്‍.... ചേട്ടന്റെ വരവ്‌ ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്‌. കഴിഞ്ഞ ഞായറാഴ്ച്‌ ചേട്ടനിഷ്ട്‌മുള്ള ഇടിയപ്പമുണ്ടാക്കി ഞാന്‍ കാത്തിരുന്നു...ഈ എഴുത്തുകിട്ടിയതിന്റെ അടുത്ത ഞായറാഴ്ച്‌ എന്തായാലും വരണം. ഞാന്‍ കാത്തിരിക്കും..

കുമാരേട്ടന്‍ ആ കത്തു അമ്മിണിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കി.അതാ പിന്‍ഭാഗത്ത്‌ നാളെ പണിക്കു പോകേണ്ടയിടത്തെ നമ്പര്‍...........

...........ഈശ്വരാാാാാാ..........മുത്തുഅണ്ണന്‍ തന്ന പെയ്പ്പ്‌റല്ലെ ഇത്‌. ഇതില്‍ ഇങ്ങനെ ഒരു ചതിയുണ്ടായിരുന്നോ.................................

അല്ലെങ്കിലും മുത്തുഅണ്ണനെ പറഞ്ഞിട്ടെന്തു കാര്യം ഇവളെയല്ലെ ഇന്നു കണികണ്ടത്‌.............


-ശുഭം-

Wednesday, April 11, 2007

അയിപ്പന്റെ അടുത്താണോ പോലീസുകളി

ഞങ്ങളുടെ നാട്ടില്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ കാര്‍ന്നന്മാരാനുള്ളത്‌....അതുകൊണ്ടാകാം ഞങ്ങളുടെ നാട്ടില്‍ തല്ലും വെട്ടുമെല്ലാം കുറവാനെങ്കിലും..........പാരവെപ്പും എത്തിനോട്ടവും ഒരു പടി മുന്‍പിലായിപ്പോയതു.........
ബാലേട്ടന്റെ ഓലമേഞ്ഞ..ചായക്കടയിലാണു ഇവരുടെ സ്തിരം ക്യാമ്പ്‌ ............മുപ്പത്തഞ്ജുമുതല്‍ കാലനുപോലും വേന്‍ണ്ടാത്ത വയസ്സുല്ലവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്‌.
ഏതു പരിചയം ഇല്ലാത്തവരുവന്നാലും നീയാാ......ഗോപാലന്റെ മോനല്ലേടാ............എന്നെങ്കിലും ചോദിക്കാതെ വെറുതെ വിടുന്ന പതിവര്‍ക്കില്ലായിരുന്നു........................(അടിക്കിട്ടാത്തതിന്റെ കുറവാണന്നരിയാം എന്തു ചെയ്യാം കാര്‍ന്നന്മാരായിപ്പോയില്ലേ..........)
പുലര്‍ച്ച അഞ്ജുമണിക്കുമുന്‍പ്പുതന്നെ ഇവിടെ സ്തലം പിടിക്കുന്ന വിരുതന്മാരും ഉണ്ട്‌.അവര്‍ക്കു പത്രം വായിച്ചു കേള്‍പ്പിക്കാന്‍ കരാറെടുത്ത ഒന്നോ രണ്ടോ പേരും കാണും.........
പത്രം വായന കഴിഞ്ഞാല്‍ പിന്നെ ശാരദയുടേയും ഭാനുവിന്റേയും വേലിച്ചാടുന്നവരേയും......ശാന്തയുടെ നല്ല നടപ്പിനേയുമൊക്കെകുറിച്ചായിരിക്കും ചര്‍ച്ച. ഇവരുടെ ചര്‍ച്ചയില്‍ പെടാത്ത സ്തീകളുടെ എണ്ണം ഇല്ല എന്നു തന്നെ പറയാം..........അഥവാ ഉണ്ടെങ്കില്‍........പറയാന്‍ മാത്രം "അവര്‍ക്കൊന്നും ഉണ്ടാകില്ല"......
ശരീരത്തിലെ കലോറി അളക്കുന്ന ഉപകരണം ഏതെങ്കിലും സായിപ്പുകണ്ടുപിടിച്ചിട്ടുണ്ടോ....എന്നറിയില്ല....ഉണ്ടെങ്കില്‍ ഇവരുടെ മുന്‍പിലൂടെ കടന്നുപോയ ഒരു പെണ്ണില്‍ പരീക്ഷിച്ചു നോക്കാമായിരുന്നു.....................നൂറു കലോറിയെങ്കിലും ആ പാവത്തിനു നഷ്ടപ്പെട്ടിട്ടുണ്ടാകും.......കഷ്ടം!!!!................
വിസ്രമവേളകല്‍ ആനദകരമാക്കാന്‍ വേന്‍ണ്ടിയാകണം...ചര്‍ച്ചക്കിടയിലെ വിസ്രമവേളകളില്‍ ഇവര്‍ ചായക്കടക്കപ്പുറത്തെ പാടത്തു ചീട്ടുകളി തുടങ്ങിയതു............
അന്നൊരുദിവസം നാലാം ഓണത്തിന്റെ അന്നാണെന്നാണു എന്റെ ഓര്‍മ്മ...................പതിവു പോലെ ഇവര്‍ നേരത്തേ കളിതുടങ്ങി......ഇവര്‍ കളിക്കാനിരിക്കുന്നതു അകലെ നിന്നു നോല്‍ക്കിയാല്‍... പാടത്തിനുനടുക്ക്‌ ഓണത്തിനിട്ട പൂക്കളമാണെന്നേ തോന്നൂ.............
ചീട്ടുകളിയില്‍ ഏറ്റവും ലാഭം കള്ളു ഷാപ്പുനടത്തുന്ന അയിപ്പ്പേട്ടനാണു.......കയ്യീന്നു പോയാലും വലയിലേക്കെന്നു പറഞ്ഞമാതിരി.............
ഒരു രസത്തിനു അന്നു കളികാണാന്‍ ഞാനും കൂടി....കളികാണുന്നതിനേക്കാള്‍ ഇവരുടെ ചര്‍ച്ചകള്‍ കേള്‍ക്കാനാണു രസം. എന്റെ എല്ലാത്തിന്റെയും ബാലപാഠങ്ങള്‍ അവരില്‍ നിന്നണെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല....................
കാലത്തേ തുടങ്ങിയ കളിയാണു നേരം ഉച്ചയായിട്ടും തക്രിതിയായി മുന്നേറിക്കൊണ്ടിരിക്കുന്നു.മുണ്ടുടുക്കാന്‍ പോലും ആരും എഴുന്നേല്‍ക്കുന്നില്ല.........അപ്പോള്‍ അവിടെ ആരെന്‍ങ്കിലും ഇരിക്കും......................................
ഈനേരത്ത്‌ അപരിചിതനായ ഒരാളും കാണികളുടെ കൂടെ കൂടി....................ഇതിനുമുബ്ബ്‌....ഇവിടെയൊന്നും കണ്ടിട്ടില്ല.....ആറടി ഉയരവും അതിനൊത്ത ശരീരവും....കൊടകര പുരാനത്തില്‍ വിശാലമനസ്ക്കന്‍ പറഞ്ഞമാതിരി സര്‍ക്കാരാശുപത്രിയില്‍ ചന്തിക്കു ഇഞ്ജെക്ഷന്‍ എടുക്കുന്ന നേഴ്‌ സിന്റെ മുഖമായിരുന്നയാള്‍ക്ക്‌.......................
"ആരാണു....മനസ്സിലായില്ലല്ലോ..."?.....................നെറ്റിചുളിച്ചുകൊണ്ട്‌ ഇതുചോദിച്ചത്‌ അയിപ്പേട്ടനായിരുന്നു...........
"അപ്പുറത്തെവീട്ടില്‍ വിരുന്നു വന്നതാണു.." അയാള്‍ വളരെ വിനീതമായി പറഞ്ഞു....ആറടിപൊക്കമുള്ള അയാളുടെ താഴ്ം മയോടെയുള്ള മറുപടികേട്ടു അയിപ്പേട്ടനൊന്നു മൂളി....ഹൂം ം ം.........എന്നാല്‍ കളികണ്ടോ....എന്ന സമ്മതവും അതില്‍ ഉള്‍ക്കൊണ്ടിരുന്നു..........
കളിക്കിടയില്‍ ആ ആറടി ഉയരത്തിലേക്കിടക്കിടക്കു നോക്കുവാനും അയിപ്പേട്ടന്‍ മറന്നില്ല, വെറും അഞ്ഞ്ചടി കഷ്ടിച്ചുള്ള തന്റെ നോട്ടം കണ്ട്‌ മുഖം തിരിക്കുന്ന ആ വലിയമനുഷ്യനെകണ്ട്‌ അയിപ്പേട്ടനെന്തെന്നില്ല്ലാത്തൊരാവേശം തോന്നി.................
കളിയങ്ങനെ നടന്നുകൊണ്ടിരിക്കുന്നു..... അയിപ്പേട്ടന്റെ മുഖത്തൊരു പുഞ്ജിരി......എലി പുന്നെല്ലു കണ്ടമാതിരി....അയിപ്പേട്ടനാറാം പരലു തന്നെ ഉറപ്പ്‌..... ആനേരത്താണു...ഓാാാാടിക്കോ...................പോലീസ്‌ ജീപ്പ്‌....................ആരോ അതുപറഞ്ഞതു കേട്ടു തിരിഞ്ഞു നോക്കുബോഴേക്കും ജീപ്പ്‌ അടുത്തെത്താറായിരുന്നു.........
"ഏയ്‌....ആരും ഓടണ്ട.........അതു നമ്മുടെ ആള്‍ക്കാരാ.............."കൂട്ടത്തിലുള്ള ആറടിക്കാരന്‍ പറയുന്നതു കേട്ട്‌ എല്ലാരും ഒരുനിമിഷം തരിച്ചു പോയി.......ചീട്ടു കളിപിടിക്കാന്‍ മഫ്ടിയില്‍ വന്ന പോലീസുകാരനായിരുന്നോ.....ഇതന്റെമ്മോ.....
എന്നാലും ആരും അവിടെനിന്നില്ല....ഞാനടക്കം എല്ലാരും വെടിക്കെട്ടിനമിട്ടു വിരിയുന്നതുപോലെ ചിതറിയോടി.................................
എന്നാല്‍ ഒരാള്‍ ........ഒരാള്‍ മാത്രം ഓടിയില്ല............ഇരുന്നിടത്തു തന്നെ ഇരുന്നു......ആരാണത്‌...!!അയിപ്പേട്ടന്‍!!!!!......ഓാാ....ശരിക്കും ധൈര്യശാലി!!!!ഒരു നിമിഷം ഞാന്‍ മനസ്സിലോര്‍ത്തു.
ജീപ്പ്‌ അപ്പോഴേക്കും അയിപ്പേട്ടന്റെ മുന്നില്‍ കൊണ്ടു ചവിട്ടിക്കഴിഞ്ഞിരുന്നു..........എസ്‌.ഐയ്യും ആറടിക്കാരനും ചേര്‍ത്ത്‌ ആകെ മൊത്തം അഞ്ജു പോലീസ്‌. അതില്‍ രണ്ടു പേര്‍ ഓടിയവര്‍ക്കു പിന്നാലെ കൂടി. എസ്‌.ഐയ്യും ആറടിക്കാരനും മറ്റൊരു പോലീസും അയിപ്പേട്ടനു ചുറ്റും നിന്നു.
ആ മുഖത്ത്‌ നവരസങ്ങളില്‍ ചിലതൊക്കെ വിരിയുന്നുണ്ടെങ്കിലും......ധൈര്യം ചോര്‍ന്നുപ്പോയിട്ടില്ല എന്നു തോന്നുന്നു...........ഇപ്പോഴും ഇരുന്നിടത്തു തന്നെ ഇരിക്കുകയല്ലേ..............
"എന്താണ്ടാ നായി-----------മോനേ.............പോലീസിനെ നിനക്കൊന്നും ഒരു വിലയുമില്ല അല്ലെടാാാ....... നിന്റെ നോട്ടം കണ്ടപ്പോഴേനിനക്കുള്ളതു ഞാന്‍ കരുതിവച്ചിട്ടുണ്ടായിരുന്നു". ആറടിക്കാരന്റെ ഇടിമുഴക്കം പോലെയുള്ള ചീത്തവിളിക്കേട്ടിട്ടും അയിപ്പേട്ടനവിടെത്തന്നെയിരുന്നു...
അടുത്തത്‌ എസ്‌.ഐയ്യുടെ ഊഴമായിരുന്നു......"......ച്ചീ...എഴുന്നേല്‍ക്കടാാ.."..എന്നുപറയലും ലാത്തി ഉയര്‍ത്തിയതും ഒപ്പമായിരുന്നു...................


"അയ്യോ.........സാറേ.......അടിക്കല്ലേ........സാറേ.................കാലു രണ്ടും തരിച്ചു പോയി.........എഴുന്നേല്‍ക്കാന്‍ പറ്റിണില്ലെന്റെ സാറേ...........ഇരുന്നിടത്തിരുന്ന് അയിപ്പേട്ടന്‍ എസ്‌.ഐയ്യുടെ കാക്കല്‍ വീണു..............................

ഇപ്പ്പ്പോഴും ആ രംഗം ഓര്‍ക്കുബോള്‍ ചിരിയോടൊപ്പം സഹതാപവും അയിപ്പേട്ടനോടു തോന്നാറുണ്ട്‌. ഒരു നിമിഷം ആ മനുഷ്യനോടു തോന്നിയ ആദരവ്‌ ഇന്ത്യ വിട്ട റോക്കറ്റു അറബിക്കടലില്‍ തകരുന്നതു പോലെ പൊട്ടിതകര്‍ന്നു.
അന്ന് അയിപ്പേട്ടന്‍ മാത്രമാണു പെട്ടുപോയതെന്നു കരുതരുത്‌ കേട്ടോ...................... രണ്ടു പോലീസുകാര്‍ ചാത്തന്‍ കോഴി പിടക്കോഴിക്കുപിന്നാലെ പിടിക്കുന്നതു പോലെ പാടത്തു വട്ടമിടുന്നതു അകലെ നിന്നേ കാണമായിരുന്നു.........................................അവസാനം പിടികിട്ടിയത്‌ ശങ്കരനേയും കൊച്ചുരാമനേയും...
കൊച്ചുരാമനെ കോളറിലും ശങ്കരേട്ടനെ ഷര്‍ട്ടിടാത്തതിനാല്‍ ചെവിക്കും പിടിച്ച്‌ എസ്‌.ഐയ്യുടെ അടുത്തെത്തിച്ചു. ഷര്‍ട്ടിടുന്ന സ്വഭാവം പണ്ടേ ശങ്കരേട്ടനില്ലായിരുന്നു............
കൊച്ചുരാമേട്ടനും ശങ്കരേട്ടനും വാഴക്കു കുലക്കൂബു വന്ന പോലെ പോലീസുകാരുടെ കയ്യില്‍ വളഞ്ഞു നില്‍ക്കുകയാണു................"നല്ല കോഴിക്കോടന്‍ ആലുവ" മുറിച്ച കത്തിപോലുള്ള ശങ്കരേട്ടന്റെ മേനിയിലേക്കു എസ്‌.ഐ സഹതാപത്തോടെ ഒന്നു നോക്കി...............
കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോട്ടിലെ ഹംബുകള്‍ പോലെയുള്ള വാരിയെല്ലുകളും...തീക്കനല്‍ വെള്ളത്തിലിട്ട കളറും....കണ്ടാല്‍ ആരെപോലെ ഇരിക്കു മെന്നാ പറയാാാാാ....ആ.........മമ്മുട്ടി നന്നായി കറത്ത്‌ മെലിഞ്ഞ്‌ മുടിയും പല്ലുമെല്ലാം കൊഴിഞ്ഞ്‌ മുഖമിത്തിരി കോടിയാല്‍ എങ്ങനെയിരിക്കും ശരിക്കും അതു പോലെ...................
അടിച്ചാല്‍ കയ്യില്‍ പെടുമെന്നു കരുതിയിട്ടാകാം.....എസ്‌.ഐ രണ്ടു പേരുടേയും ചെവിക്കു പിടിച്ചു തിരുമ്മിയതു.....കുറച്ചു നിറമുള്ള കൊച്ചിരാമേട്ടന്റെ ചെവികള്‍ ചുവന്നു തടിച്ചു. ശങ്കരേട്ടന്റെ ചെവിടുകള്‍ ഇനിയും കറക്കാനില്ലാത്തതു കൊണ്ട്‌ വീര്‍ക്കുക മാത്രമേ ഉണ്ടായുള്ളു.
"കേറടാാാ.......ജീപ്പില്‍.........."എസ്‌.ഐ ഇതു പറയുന്നതു കേള്‍ക്കാന്‍ കാത്തു നിന്നിരുന്നതു പോലെ മൂവരും ജീപ്പിലേക്കോടി..........................."ആ നിങ്ങള്‍ കേറാന്‍ വരട്ടേ....." എസ്‌.ഐ കൊച്ചിരാമേട്ടനേയും ശങ്കരേട്ടനേയും കയറിപ്പിടിച്ചു." നിങ്ങള്‍ക്ക്‌ ഓടാനല്ലെ ഇഷ്‌ ടം അപ്പോ.....ഓടിയിട്ടു തന്നെ സ്റ്റേഷന്‍ലേക്കു വന്നാമതി....ഇനി ബസ്സിലെങ്ങാനും കയറീട്ടു ഞങ്ങള്‍ ഇതിലേ കറങ്ങുബോള്‍ നിങ്ങളെയെങ്കാനും കണ്ടില്ലെങ്കില്‍ കാണിച്ചു തരാം.............
ഇതു പറഞ്ഞ്‌ എസ്‌.ഐ അയിപ്പേട്ടനേയും കൊണ്ടു സ്തലം വിട്ടു.................
പാവം കൊച്ചുരാമേട്ടനും ശങ്കരേട്ടനും ആറുകിലോമീറ്ററപ്പുറത്തുള്ള വാടാനപ്പിള്ളി പോലീസ്‌ സ്റ്റേഷനിലേക്ക്‌...പത്തു റണ്‍സ്സു പോലും ഇടുക്കാനാകാതെ ഔട്ടായി പവലിയനിലേക്കു പോകുന്ന സെവാഗിനെപ്പോലെ.....പോകുന്ന വഴിയിലുള്ള ബസ്സിലേക്കും കാറിലേക്കും ദയനീയമായി നോക്കിനടന്നു................
ഏതായാലും എസ്‌.ഐ വളരെ ജനകീയമായ രീതിയിലാണു ശിക്ഷ വിധിച്ചത്‌............അയിപ്പേട്ടനെ നാലോണത്തിന്റെ അന്നു മുഴുവന്‍ സ്റ്റേഷന്റെ വരാന്തയിലിരുത്തി....ശങ്കരേട്ടനോടും കൊച്ചുരാമേട്ടനോടും നടന്നു തന്നെ വീട്ടിലേക്കു പോകാനും പറഞ്ഞു...................


-ശുഭം-


അയിപ്പേട്ടന്‍ ഇതു വായിക്കാനിടയായാല്‍ ദയവായി എന്നോടു ക്ഷമിക്കുകനടന്ന കാര്യം പറഞ്ഞതിനു എന്നെ നടക്കാത്ത പരിവത്തിലാക്കരുത്‌......എന്ന് ജെ.പി(ജീവിച്ചു.പൊക്കോട്ടെ)